Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puttingal Case

Kollam

പുറ്റിംഗല്‍ കേസ്: ആഴ്ചയില്‍ മൂന്ന് ദിവസം വിസ്താരം നടത്തണമെന്ന് ഹൈക്കോടതി

കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്ര വെടിക്കെട്ട് സ്‌ഫോടന കേസിന്‍റെ വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിചാരണ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം പ്രത്യേക സിറ്റിംഗ് നടത്തി പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി ഉത്തരവായിരിക്കുന്നത്.

കേസിലെ വിചാരണ നടപടികളുടെ ഭാഗമായി ഇന്നലെ ചാര്‍ജിലെ 16-ാം സാക്ഷിയെ കോടതിയില്‍ 13-ാം സാക്ഷിയായി വിസ്തരിച്ചു. എന്നാല്‍, സമന്‍സ് ലഭിച്ചിട്ടും കോടതിയില്‍ ഹാജരാകാതിരുന്ന 15-ാം സാക്ഷിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു.
സ്‌ഫോടനത്തില്‍ സുഹൃത്ത് മരിച്ച സംഭവം കേസിലെ 16-ാം സാക്ഷിയായ മയ്യനാട് ആയിരംതെങ്ങ് സ്വദേശി പ്രകാശന്‍ കോടതിയില്‍ വിശദീകരിച്ചു.

കമ്പം നടന്ന ദിവസം സുഹൃത്തും അയല്‍ക്കാരനുമായ ജിനുവുമായി സ്‌കൂട്ടറിലാണ് വെടിക്കെട്ട് കാണാന്‍ പുറ്റിംഗലില്‍ എത്തിയത്. പുലര്‍ച്ചെ മൂന്നോടെ മടങ്ങുന്നതിനിടെ പരവൂര്‍ ജംഗ്ഷനില്‍ വച്ച് സ്‌ഫോടനമുണ്ടാകുകയും, കമ്പപ്പുര പൊട്ടിത്തെറിച്ച് കോണ്‍ക്രീറ്റ് ചീളുകള്‍ തെറിച്ച് വീണ് ഇരുവരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊല്ലം മെഡിസിറ്റിയിലും ചികിത്സയിലായിരുന്ന ജിനു ഏപ്രില്‍ 10ന് മരണപ്പെട്ടു. പ്രകാശനും പരിക്കുകളോടെ ചികിത്സയിലായിരുന്നു.

പുറ്റിംഗല്‍ കേസിന്‍റെ ചാര്‍ജുള്ള ജഡ്ജി എം.സി. ആന്‍റണി മുമ്പാകെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസത്തെ സിറ്റിംഗ് നടക്കുന്നത്. ഇനി ആറിന് (17, 18 സാക്ഷികള്‍): പത്തനാപുരം പട്ടാഴി സ്വദേശി അജയകുമാറിനെ അന്നേ ദിവസം വിസ്തരിക്കും. കമ്പക്കാരായ സുരേന്ദ്രന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ക്ക് വെടിക്കുറ്റി നല്‍കിയിരുന്നുവെന്ന കാര്യം തെളിയിക്കാനാണ് ഇയാളെ സമന്‍സ് അയച്ച് വരുത്തുന്നത്.

കൂടാതെ, വെടിക്കെട്ടിനെതിരെ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരുന്ന പരവൂര്‍ കുറുമാണ്ടല്‍ സ്വദേശി സുധീഷിനെയും അന്നേ ദിവസം വിസ്തരിക്കും. ഏഴിന് (19, 20 സാക്ഷികള്‍): ഇടവ കാപ്പില്‍ സ്വദേശികളായ ബ്രഹ്മാനന്ദന്‍, ബാബു എന്നിവരെ വിസ്തരിക്കുന്നതിനായി സമന്‍സ് ഉത്തരവായിട്ടുണ്ട്. 2016 ഏപ്രിലിലുണ്ടായ ദുരന്തത്തില്‍ 110 പേര്‍ മരിക്കുകയും 656 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസില്‍ ആകെ 59 പ്രതികളുള്ളതില്‍ 16 പേര്‍ മരണപ്പെട്ടു. ശേഷിക്കുന്ന 43 പ്രതികളില്‍ 30-ാം പ്രതിയായ അടൂര്‍ ഏറത്ത് സ്വദേശി അനുരാജിനെ (അനു) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

കേസില്‍ പ്രതിഭാഗത്തിനുവേണ്ടി അഡ്വക്കേറ്റുമാരായ ഓച്ചിറ എ. അനില്‍കുമാര്‍, ജി. മോഹന്‍ രാജ്, എല്‍. ലിന്‍റന്‍, മരുത്തടി എസ്. നവാസ്, ചിറക്കരത്താഴം സുരേഷ്‌കുമാര്‍, ബി.എന്‍. ഹസ്‌കര്‍, മങ്ങാട് സി.എസ്. സുനില്‍, എസ്. സിജു, ആര്‍. ലത, ഉമയനല്ലൂര്‍ ബി. ദീപു എന്നിവരും, പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ജബ്ബാര്‍, അഡ്വ. അമ്പിളി ജബാര്‍ എന്നിവരും ഹാജരായി.

Latest News

Corehub Up